About Me

My photo
ബാല്യത്തിലെ കണ്ണാരംപൊത്തി കളിയില്‍ എല്ലാരും ഒളിച്ചത് സുരക്ഷിതരായി .... വീണ്ടും ഞാന്‍ തന്നെ കാക്ക. പാഠപുസ്തകത്തിലെ ചോദ്യങ്ങളൊക്കെയും പണത്തെക്കുറിച്ച്മാത്രമായപ്പോള്‍ വീണ്ടും പരാജയം എന്‍റെത് മാത്രം .കൌമാരത്തിലെ കാത്തിരിപ്പുകള്‍ കഥ പൂര്‍ത്തിയാക്കാതെ കടന്നുപോയപ്പോള്‍ കയ്യില്‍ അവശേഷിച്ചത് പൊട്ടിയ കുപ്പിവളകള്‍. ഒടുവില്‍ സാക്ഷ്യ പത്രങ്ങള്‍ സമ്മത പത്രങ്ങളാകാതെ തൊഴിലിടങ്ങള്‍തോറും കൊഞ്ഞനം കുത്തിയപ്പോള്‍ നരബാധിച്ചുതുടങ്ങിയത് എന്‍റെ യവ്വനമനസ്സ്......... ............SHYJU MACHATHI

Tuesday, January 11, 2011

നാട്ടു വര്‍ത്തമാനം

ഈ ലോകത്തിലെ എല്ലാ നാടുകളെയും പോലെതന്നെയാണ് എന്റെ നാടും.എന്നാലും ചില വിശേഷങ്ങള്‍ ഇവിടെ പറയാനുണ്ട്.ചിലരെ പരിചയപ്പെടുത്തഅനുണ്ട് .നിങ്ങളുടെ നാട്ടിലും ഇവരെയൊക്കെ കണ്ടേക്കാം എന്നാലും ചരിത്രത്തിന്റെ താളുകളിലെവിടെയും രേഖകളില്ലാതെ അവസാനിചെക്കാവുന്ന ഇവര്‍ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്... എന്റെ നാടിനു പ്രിയപ്പെട്ടവരാണ് ..........

അമ്പാടി സുതനും, കുട്ടുവും


ചിന്തയും പ്രവര്‍ത്തിയും പാര്‍ട്ടിയെ കുറിച്ച് മാത്രം.നാട്ടിലൊരു വിശേഷം നടക്കണമെങ്കില്‍ അതില്‍ അമ്പാടി ഉണ്ടാകണം... അല്ല ഉണ്ടാകും. മരിച്ച വീട്ടില്‍ ,കല്യാണവീട്ടില്‍, എന്നുവേണ്ട തന്നെക്കൊണ്ട് ചെയ്യാനാവുന്ന ഈ ഭൂമിക്കു താഴെ ഉള്ള എന്തിലും അമ്പാടി ഉണ്ടാകും. പക്ഷെ തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ കല്ല്യാണം കഴിക്കാന്‍ മറന്നു പോയി.അമ്പാടിക്ക് പാര്‍ട്ടി കഴിഞ്ഞേ വേറെ എന്തും ഉള്ളു.കൈരളി ടി വി യില്‍ വരുന്ന പരസ്യമാണെങ്കില്‍ പോലും അത് കാണണം എന്നാണു അമ്പാടിയുടെ വാദം.അമ്പാടിയുടെ കൂടെ എപ്പോളും ഉലാസന്‍ ഉണ്ടാകും അല്ലെങ്കില്‍ കുട്ടു.ഇവരാണ് അമ്പാടിയുടെ ശിഷ്യന്മാര്‍.പിന്നെ ഒരു വിശേഷമുണ്ട് , ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മൊബൈല്‍ ഉപയോഗിക്കാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ് നമ്മുടെ അമ്പാടി.


ഉലാസനും ,ധനെഷനും , പിന്നെ കുട്ടുവും കളിയൊരുക്കം എന്നാ സിനിമയുടെ സെറ്റില്‍

അമ്പാടിയുടെ കടുത്ത ശിഷ്യന്‍മാരാണ് കുട്ടുവും ഉലാസനും. അമ്പാടിയെപ്പോലെ തന്നെ ഇവരും ത്യാഗികലാണ്. നാട്ടിലെ മൊത്തം കാര്യങ്ങളിലും അമ്പാടി ഇടപെടുമ്പോള്‍ ഉലാസന്‍ ആശുപത്രി കേസ് കളിലാണ് സ്പെഷ്യല്‍ .ആശുപത്രിയില്‍ കൂട്ടിനു പോകാന്‍ ആരും ഇല്ലാത്തവര്‍ക്ക് ഉലാസന്‍ ഒരു തുണയാണ്.അത് കണ്ണൂരായാലും മങ്ങലാപുരമായാലും ഉലാസന്‍ റെഡി . അവിവാഹിത മുന്നണിയുടെ കേന്ദ്ര നേതാവാണ്‌ അമ്പാടി എങ്കില്‍ ഒരു ജില്ലാ നേതാവായി ഉലാസനെ കൂട്ടാം. പോലിസ്കാരും ,ഡോക്ടര്‍മാരും അടക്കം നാട്ടിലെ ഉന്നതന്മാരുമായി ഉലാസന് നല്ല പിടിപാടാണ് .


ഈ ചിത്രത്തില്‍ അപരിചിതനായി ഒരാളല്ലേ ബാക്കി ഉള്ളൂ.. അതാണ്‌ നമ്മുടെ കെ.പി.കെ. പവിത്രന്‍ കെ.പി എന്നതിന്റെ ചുരുക്കപേരാണ് കെ.പി.കെ. ആളുടെ ലൈന്‍ ഇച്ചിരി ഒന്ന് മാറ്റമാണ് .ജൈവകൃഷിയില്‍ അതീവ ശ്രദ്ധാലുവായ കെ.പി.കെ തികഞ്ഞൊരു പ്രകൃതി സ്നേഹിയാണ്.കച്ചവടക്കാരനായ ഇദ്ദേഹം കടയില്‍ വരുന്ന ഓരോരുത്തരെയും ബോധാവല്‍ക്കരിക്കും.പ്ലാസ്റ്റിക്‌ ഉപയോഗിക്കരുത്,സിഗരറ്റ് വലിക്കരുത്,മാഗിയും,ലൈസും,കോളയും കഴിക്കരുത്,സ്വന്തമായി കൃഷി ചെയ്യണം .... അങ്ങനെ അങ്ങനെ ഒരുപാട് ഉപദേശങ്ങള്‍ .ഒരിക്കല്‍ കടയില്‍ പയര് വാങ്ങാന്‍ പോയ രഘുമാഷിനോട് കെ.പി,കെ യുടെ ഉപദേശം .."ഈ പയര് വാങ്ങണ്ട ഇത് ബാന്‍ഗ്ലൂര്‍ പയരാന്.നിങ്ങള്‍ വാസുവേട്ടന്റെ കടയില്‍ നിന്നും വാങ്ങിക്കോളൂ അവിടെ നാടന്‍ പയര്‍ ഉണ്ട് ".ഇതാണ് കെ.പി.കെ .

രാത്രി ആയാല്‍ കെ.പി.കെ യും,അമ്പാടിയും,ഉലാസനും, ഞാനും ഒത്തു കൂടുന്നത് ഈ വായനശാലയിലാണ് .ഈ ഭൂമിക്കു താഴെ ഉള്ള എന്തിനെകുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യും.ഒടുവില്‍ ആരാന്റെ ആറും നൂറും പറഞ്ഞു പിരിയുംപോലെകും സമയം പന്ത്രണ്ടായിക്കാന്നും .ഉലാസന്‍ ഉറങ്ങിയിട്ടുമുണ്ടാകും .ദാ... ഇത് പോലെ .........................

ഇനിയും ചിലരെ കൂടി പരിചയപ്പെടുതാനുണ്ട്.ജയപ്രശാന്ത് ,കല്ലങ്ങാടന്‍ വിജയന്‍,കെ വി ശ്രീധരന്‍ ,പി വി ജിതേഷ് ...............ഇവരൊക്കെ നാട്ടിലെ പ്രധാന പൌര പ്രമുഖന്‍മാരാണ് .എന്നാല്‍ ഓരോരാളും ഒന്നിനൊന്നു വെത്യസ്തരുമാണ് . കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള എന്റെ നാട്ടില്‍ ഇവരെല്ലാവരും കലയിലൂടെ ... നാടക പ്രവര്‍ത്തനത്തിലൂടെ കടന്നു വന്നു തങ്ങളുടേതായ ശൈലിയും കാഴ്ചപ്പാടും കൊണ്ട് മാതൃക തീര്‍ത്തവരാണ് .


              ഒരു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ നാട്ടില്‍ കാവി മുണ്ടും വെള്ള ഷര്‍ട്ടും മാത്രം ധരിച്ച്
ച്ചെരിപ്പിടാതെ അപരിഷ്ക്രിതാരെ പോലെ, താഴെ ഭൂമി മുകളില്‍ ആകാശം എന്ന നിലയില്‍ മനസ്സില്‍ വിപ്ലവ ചിന്തകള്‍  മാത്രമായി  നടന്ന രണ്ടു ചെറുപ്പക്കാരുണ്ടായിരുന്നു .ചെറിയ സാമി എന്നും വലിയ സാമി എന്നും സുഹൃത്തുക്കള്‍ അവരെ സ്നേഹ പൂര്‍വ്വം വിളിച്ചു.ജീവിതത്തിലെ അവിസ്മരണീയവും ജീവിതഗതിയെ സാരമായി സ്വാധീനിക്കുകയും ചെയ്ത നാളുകള്‍..
                        എന്നെ ഞാന്‍ ആക്കിതീര്‍ക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ച വ്യക്തിയാണ് ജയപ്രശാന്ത് .ഒരു പക്ഷെ എന്റെ മറ്റേതെങ്കിലും  തരത്തില്‍ ഉണ്ടായേക്കാമായിരുന്ന
വളര്‍ച്ചയെ മുരടിപ്പിക്കുകയും,ഇന്ന് കാണുന്ന അവസ്ഥയെ സജീവമാക്കുകയും ചെയ്തത് ജെ.പി ആണ്. ഒരിക്കല്‍ ഞാനും ജെ പി യും സൈക്കളില്‍ കേരളം മുഴുവന്‍ ചുറ്റി കറങ്ങാന്‍ തീരുമാനിച്ചു.അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു. അയാള്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല.കണ്ണപുരത്തെ എണ്ണം പറഞ്ഞ പ്രവര്‍ത്തകരായിരുന്നു അന്ന് ഞങ്ങള്‍.സൈക്കിള്‍  വാങ്ങാന്‍ കയ്യില്‍ കാശില്ലാത്തതിനാല്‍ പദ്ധതി പിന്നീട് മാറ്റി വച്ചു.പിന്നെ നടന്നതെയില്ല.
                  മാറ്റങ്ങള്‍ ഒരുപാട് സംഭവിച്ചിരിക്കുന്നു.എനിക്കും, ജെ പി ക്കും, ഞങ്ങള്‍ വളര്‍ന്ന സമൂഹത്തിനും.ഈ മാറ്റങ്ങള്‍ ഞങ്ങളെ ഒരുപാട് അകലത്തില്‍ കൊണ്ട് ചെന്നെത്തിചിരിക്കുന്നു .അതിജീവനത്തിനു വേണ്ടി ഉണ്ടാക്കിയ താല്‍ക്കാലികമായ  അകലം.





  ഈ ചങ്ങാതി ഒറ്റയ്ക്ക് ഈ മരക്കൊമ്പില്‍  ഇരുന്നു എന്താണ്  ചെയ്യുന്നത്?
നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഉണ്ടായ ചോദ്യം ഇതല്ലേ? സ്വാഭാവികം മാത്രം .ഇതാണ് ദിനേശന്‍ ചെരിയാണ്ടി.എന്റെ വളരെ അടുത്ത സുഹൃത്താണ്.കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മിക്കവാറും ഞായറാഴ്ചകളില്‍ ഞാനും ദിനേശന്‍ മാഷും ക്യാമറയും തൂക്കി രാവിലെ ഒരു ആര് മണിആകുമ്പോള്‍ പുറപ്പെടും .മാഷിന്റെ  ഭാര്യ  ഉച്ചയാകാരാകുമ്പോള്‍  ഇനിയും  നിങ്ങള്‍ ചായ കുടിക്കാന്‍ വരുന്നില്ലേ എന്ന് അന്ത്യ  ശാസനയോടെ  പറയും വരെ ഞങ്ങളുടെ യാത്ര തുടരും.എന്റെ പഞ്ചായത്തില്‍ ഞങ്ങള്‍ക്കരിയാത്ത ഒരു ഇടവഴിയോ പറമ്പോ ഇല്ലെന്നു തന്നെ വേണമെങ്ങില്‍ പറയാം.അത്ര മാത്രം ഞങ്ങള്‍ നാടിനെ കണ്ടു കഴിഞ്ഞു. എന്നാല്‍ നാടിനെ പറ്റി  പഠിച്ചതോ ഒരു കുമ്പിളില്‍ കൊരാവുന്നത്രയും മാത്രം.
                കണ്ണപുരത്തെ ഒട്ടു മിക്ക ചെടികളുടെയും പൂക്കളുടെയും, ജീവികളുടെയും ഫോട്ടോസ് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. മറ്റൊരു അവസരത്തില്‍ അതൊക്കെ നിങ്ങള്‍ക്ക്‌ ഞങ്ങള്‍ നല്‍കുന്നതാണ്.




                                ഒരു ദിവസം രാവിലെ ഞങ്ങള്‍ പോയത് ജ്യോതിയുടെ (ദിനേശന്‍ മാഷിന്റെ  ഭാര്യ ) വീട്ടിലേക്കായിരുന്നു.വീടിനടുത്ത്  ഒരു വിശാലമായ വയല്‍ ഉണ്ട് .എന്നാല്‍ കൃഷി ഇല്ല.നാട്ടുകാര്‍ കാരണം പറഞ്ഞത് വയലില്‍ നിറയെ അട്ടകള്‍ ഉണ്ട് എന്നാണു.എന്നാലത് ഒന്ന് പരീക്ഷിക്കണം എന്നായി ദിനേശന്‍ മാഷ്‌ .ഒത്താല്‍ ഒരു  അട്ടയുടെ ഫോട്ടോ എടുക്കാമല്ലോ എന്ന് ഞാനും.അങ്ങനെ വയലിലെ ചെളിവെള്ളത്തില്‍ അട്ടയെ പിടിക്കാന്‍ കാലും നീട്ടി ദിനേശന്‍ മാഷ്‌ ഇരുന്നു.സെക്കന്റുകള്‍  മിനുട്ടുകളയും മിനുട്ടുകള്‍ മണിക്കൂറുകള്‍ ആയും  കടന്നു പോയി. അട്ട പോയിട്ട് വാല്‍ മാക്രി പോലും  വന്നില്ല .


              ഞങ്ങളുടെ യാത്ര തുടരുകയാണ്. ഓരോ യാത്രയും നല്‍കുന്നത് പുതിയ ഒരറിവോ,അനുഭവമോ ആണ് .ഈ യാത്ര രണ്ടു പേരില്‍ തുടങ്ങി പുതിയൊരു കൂട്ടായ്മയില്‍ എത്തി നില്‍ക്കുകയാണ്.ആ വിശേഷങ്ങളാവട്ടെ  അടുത്തത് .






Monday, January 10, 2011

ജൈവ വൈവിദ്യവും നാട്ടറിവുകളും

ഞാനും ദിനേശന്‍ മാഷും കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി എല്ലാ ഞായറാഴ്ചയും ഞങ്ങളുടെ നാട്ടിലൂടെ നടത്തിയ യാത്രയില്‍ കണ്ടതും കേട്ടതുമായ ഇത്തിരിയോളം പോന്ന അറിവുകള്‍ കഴിഞ്ഞ ശാസ്ത്ര മേളയില്‍ ചെറുതായൊന്നു പയറ്റിനോക്കി .ജില്ലാതലത്തില്‍ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു.അതില്‍ അവതരിപ്പിച്ച ജൈവവൈവിദ്യവും നാട്ടറിവുകളും എന്ന ശേഖരനത്തിലെ ചില നുറുങ്ങുകള്‍ .....
വിശ്വാസവും നാട്ടറിവുകളും:
1. ഉളുക്ക് പിടിക്കല്‍ : കൈയോ ,കാലോ ,കഴുത്തോ ചെറുതായൊന്നു ഉളുക്കിയിട്ടുണ്ടെങ്കില്‍ എന്റെ നാട്ടില്‍ പ്രായമായ അമ്മൂമ്മമാര്‍ പയറ്റുന്ന ഒരു നാടന്‍ ചികിത്സയാണ് ഉളുക്ക് പിടിക്കല്‍.രോഗിയായ ആളിനെ ഒരുസ്ഥലത്ത് ഇരുത്തിയശേഷം രണ്ടു പേര്‍ മുഖാമുഖമായി നിന്ന് അവരുടെ അരയ്ക്കു ചേര്‍ത്ത് സമാന്തരമായി രണ്ടു ഈര്‍ക്കില്‍ പിടിക്കുഉന്നു. അതിനു ശേഷം അമ്മൂമ്മ വളപ്പില്‍ പോയി ആരും കാണാതെ ചില പച്ചമരുന്നുകള്‍ പറിച്ചു കൊണ്ട് വന്ന് ഈര്‍ക്കിലുകളുടെ ഇടയില്‍ ഇട്ടു തിരുമ്പുന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഈ ഈര്‍ക്കിലുകള്‍ തന്നാലെ വളഞ്ഞു അടുത്ത് വരികയും പരസ്പരം ക്രോസ് ചെയ്യുകയും ചെയ്യുന്നു.അത്ഭുതകരമായ ഈ കാഴ്ച കാണുന്ന രോഗിയുടെ മുന്നില്‍ വച്ചുതന്നെ ഈര്‍ക്കില്‍ പൊട്ടിച്ചു കളഞ്ഞ് മരുന്ന് പുരട്ടാന്‍ കൊടുക്കുന്നു.അടുത്ത ദിവസത്തേക്ക് അസുഖം മാറിക്കിട്ടുന്നു.

യഥാര്‍ത്ഥത്തില്‍ ശാസ്ത്രവുമായി ഇതിനു ബന്ധമുണ്ടോ ? ഉണ്ടെന്നു വേണം കരുതാന്‍ .കാരണം വിശ്വാസം ഒരു മാനസികമായ ചികിത്സയാണ്.മാത്രമല്ല ഈര്‍ക്കില്‍ വളയാന്‍ കാരണമായ എന്തോ ഒരു ശക്തി ആ പച്ചമരുന്നുകള്‍ക്ക് ഉണ്ട് .മരുന്ന് പറഞ്ഞു കൊടുത്താല്‍ ഈര്‍ക്കില്‍ വലയില്ലെന്നും ഫലം ഉണ്ടാകില്ലെന്ന് അമ്മൂമ്മമാര്‍ പറയുന്നു.എങ്കിലും അറിവ് പൂഴ്ത്തിവേക്കാനുല്ലതല്ല എന്നാ തിരിച്ചറിവില്‍ ഞങ്ങള്‍ അത് പുറത്തു വിടുന്നു.

ആനച്ചുവടി,ചെറുകടലാടി,പൂവാങ്കുറുന്തില,മുയല്‍ച്ചെവിയന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് നോക്കാം.


2. കൈവിഷം കളയല്‍ :